(www.panoornews.in)കോഴിക്കോട് നഗരഹൃദയത്തിൽ കല്ലായി റോഡിലെ പ്രമുഖ വസ്ത്ര ശാലയായ ജയലക്ഷ്മി സിൽക്സിൽമൂന്നുനിലക്കെട്ടിടത്തിന് മുക ളിലെ രണ്ടുനിലകളുടെ പകുതിയോളം പൂർണമായി കത്തിയമർന്നു. പെരുന്നാൾ - വിഷു വിപണി മുന്നിൽക്കണ്ട് സംഭരിച്ച വൻശേഖരം ഉൾപ്പെടെ തീയ്ക്ക് ഇരയായി. ആർക്കും പരിക്കില്ല. റെയിൽവേ സ്റ്റേഷൻ, പാളയം പരിസരം മുഴുവൻ കറുത്തപുകയിൽ മുങ്ങി.
ചൊവ്വാഴ്ച വൈകീട്ട് 5.50-നായിരുന്നു രണ്ടാംനിലയിൽ വസ്ത്രങ്ങൾ സൂക്ഷിച്ച ഗോഡൗണിൽ നിന്ന് ആദ്യം തീയും പുകയും ഉയർന്നത്. ഉടൻതന്നെ ഫയർ അലാറം മുഴങ്ങി. ഇതോടെ കട യിൽ വസ്ത്രം വാങ്ങാനെത്തിയ വരെ ജീവനക്കാർ സുരക്ഷിതമായി പുറത്തേക്കിറക്കി. തൊട്ടുപി ന്നാലെ ജീവനക്കാരും പുറത്തിറങ്ങി. തീ ഉയർന്നത് കെട്ടിടത്തിന്റെ പുറകുവശത്തുനിന്നായതു കൊണ്ട് ജീവനക്കാരും കടയി ലെത്തിയവരും മുൻവശത്തുകൂ
ടി കല്ലായി റോഡിലേക്കാണ് ഇറങ്ങിയത്. അൽപ്പസമയംകൊണ്ട് തീമൂന്നാം നിലയിലേക്കും പടർന്നു. തീ പടരും മുൻപേ കെട്ടിട ത്തിലുണ്ടായിരുന്ന എല്ലാവരും പുറത്തിറങ്ങിയതുകൊണ്ട് ആർക്കും പൊള്ളലേറ്റില്ല. എന്നാൽ, പുകശ്വസിച്ചും പരിഭ്രാന്തിമൂലവും അസ്വസ്ഥത നേരിട്ട മൂന്ന് ജീവന ക്കാരികളെ സമീപത്തെ പി.വി. എസ്.-സൺറൈസ് ആശുപത്രി യിൽ പ്രവേശിപ്പിച്ചു.


ഷോർട് സർക്യൂറ്റാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വസ്ത്രങ്ങൾക്കും, കെട്ടിടത്തി ൻ്റെ അകത്തെ ഫർണിച്ചറുകൾ ക്കും വലിയതോതിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. മുകൾനില യിലെ വസ്ത്രങ്ങൾ ഉരുകിവീണു. കെട്ടിടത്തിൻ്റെ വശത്തെ ചില്ലു കൊണ്ടുള്ള മതിൽ പൊട്ടിതെറി ച്ചതോടെ തീ പുറത്തേക്ക് ഉയർന്നു. ഇത് നിയന്ത്രണവിധേയമാക്കാൻ അഗ്നി രക്ഷാ സേന നന്നേ ബുദ്ധിമുട്ടി.
Fire breaks out at Jayalakshmi Silks in Kozhikode; Clothes worth crores gutted, half of the two floors gutted









.jpg)





.jpg)




























