(www.panoornews.in)നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടായ കനത്ത പരാജയം അപ്രതീക്ഷിതമാണെന്നും ഇതിന്റെ കാരണങ്ങൾ പാർട്ടി ആഴത്തിൽ പരിശോധിക്കുമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
ഏതെങ്കിലും ഒരു പ്രത്യേക മേഖലയിൽ മാത്രമല്ല, സംസ്ഥാനത്തുടനീളം വോട്ടുകളിൽ കുറവുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. പരാജയത്തിന്റെ അടിസ്ഥാനം കണ്ടെത്താൻ ഓരോ മണ്ഡലത്തിലും പ്രദേശിക തലത്തിലും എന്ത് സംഭവിച്ചു എന്ന് വിശദമായ വിശകലനം നടത്തുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കണ്ണൂർ ഉൾപ്പെടെയുള്ള പാർട്ടിയുടെ പരമ്പരാഗത കോട്ടകളിൽ പോലും ഇത്തവണ വലിയ വോട്ട് ചോർച്ചയാണുണ്ടായത്. മുൻ തിരഞ്ഞെടുപ്പുകളിലെ തിരിച്ചടികൾക്ക് ശേഷവും തിരുത്തൽ നടപടികൾ ഫലപ്രദമായില്ലെന്ന വിമർശനങ്ങൾ നിലനിൽക്കെ, ഇത്തവണ കൂടുതൽ ഗൗരവകരമായ ഇടപെടലുകൾ ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി.


വോട്ടുകളുടെ ഏകീകരണം പരാജയത്തിന് കാരണമായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധനയുടെ ഭാഗമാണ്. ജനവികാരം തിരിച്ചറിഞ്ഞ് പാർട്ടിയും സർക്കാരും സംഘടനാപരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും, ആവശ്യമായ തിരുത്തലുകളിലൂടെ ഇടതുപക്ഷം കൂടുതൽ ശക്തിയോടെ തിരിച്ചുവരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
പരാജയഭീതിയില്ലാതെ മുന്നണിയെ ശരിയായ ദിശാബോധത്തോടെ നയിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
CPM State Secretary MV Govindan said the setback was unexpected and that he would look into it deeply; MV said that corrective measures would be taken to regain public support.












































