കൂത്തുപറമ്പ്:(www.panoornews.in)കൂത്തുപറമ്പ് കൈതേരിയിൽ മരം വെട്ടു തൊഴിലാളിയെ ഗുണ്ടാസംഘം മാരകായുധങ്ങളുമായി എത്തി വീട്ടിൽ കയറി ആക്രമിച്ചു. കൈതേരിയിലെ മരുതോറ വീട്ടിൽ വിജേഷാണ് (38]ആക്രമിക്കപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.ഇരുമ്പ് കമ്പിയും കല്ലും കൊണ്ടുള്ള ആക്രമത്തിൽ വിജേഷിന്റെ തല തകർന്നു. ഇടത് കാലെല്ല് പൊട്ടി. വധശ്രമത്തിനിരയായി ഗുരുതര പരിക്കേറ്റ വിജേഷിനെ ബഹളം കേട്ടെത്തിയവർ തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ അടിയന്തിര ഓപറേഷന് വിധേയമാക്കി.. ഒരു സുഹൃത്തുമായുള്ള തർക്കത്തിന്റെ പേരിൽ കാപ്പാ കേസ് പ്രതി യുൾപെടെയുള്ള 5 അംഗ ഗുണ്ടാ സംഘമാണ് തന്നെ വീട്ടിൽ കയറി കൊല്ലാൻ ശ്രമിച്ചതെന്ന് ആശുപത്രിയിലുള്ള വിജേഷ് പറഞ്ഞു. രണ്ട് ദിവസം മുൻപ് നിർമ്മലഗിരി കോളേജ് പരിസരത്തും വിജേഷിനെ ഗുണ്ടാ സംഘം ഭീഷണിപ്പെടുത്തി കൈയ്യേറ്റം ചെയ്തിരുന്നുവത്രെ. ഇതിന് പിന്നാലെയാണ് മൂന്നാംപീടിക സ്വദേശികളായ 5 അംഗം സംഘം വീട്ടിൽ കയറി ആക്രമിച്ചതെന്ന് വിജേഷ് പറഞ്ഞു.
A gang of goons led by the Kappa case accused broke into the house of a tree feller worker in Koothuparambi and hacked him to death; His head was crushed, his leg bone was broken








































